കേരളത്തില്‍ നിലവില്‍ സർവീസ് നടത്തുന്ന ആറ് സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.കൊല്ലം – എറണാകുളം മെമു ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് ഇനി മുതല്‍ സ്ഥിരമായി സർവീസ് നടത്തുക. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി.
പുതിയ ഉത്തരവ് പ്രകാരം സ്പെഷ്യല്‍ ട്രെയിനുകള്‍ ഇനി മുതല്‍ എക്സ്പ്രസ്, അന്ത്യോദയ, മെമു എന്നീ വിഭാഗങ്ങളിലായി പുതിയ നമ്പരുകളില്‍ അറിയപ്പെടും. കൊല്ലം – എറണാകുളം റൂട്ടിലെ തിരക്ക് പരിഗണിച്ച് അനുവദിച്ച മെമു (66327/66328) യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും. രാവിലെ 5.55-ന് കൊല്ലത്ത് നിന്ന് തിരിക്കുന്ന മെമു 9.35-ന് എറണാകുളത്തെത്തും. മറ്റ് പ്രധാന സർവീസുകള്‍ താഴെ പറയുന്നവയാണ്:
വിശാഖപട്ടണം – കൊല്ലം: വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ് (18501/18502)
തിരുവനന്തപുരം നോർത്ത് – മംഗളൂരു: അന്ത്യോദയ എക്സ്പ്രസ് (16313/16314)
പാലക്കാട് – കണ്ണൂർ: പാലക്കാട് – കണ്ണൂർ എക്സ്പ്രസ് (16611)
എറണാകുളം – വേളാങ്കണ്ണി: എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് (16363/16364)
കണ്ണൂർ – കോഴിക്കോട്: കണ്ണൂർ – കോഴിക്കോട് എക്സ്പ്രസ് (56632)


