തിരുവനന്തപുരം :സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന്പിന്നാലെരണ്ടര വയസുകാരി മരിച്ചു.കാട്ടാക്കടമല്‍ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശിസിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ മകള്‍ഐഷഫാത്തിമയാണ് മരിച്ചത്.ഇവരുടെ ഇരട്ടക്കുട്ടികളിൽ ഒന്നാണ് ഐഷ.
ആശുപത്രിക്ക്എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യില്‍ രണ്ട് കുത്തിവെപ്പുകള്‍നല്‍കുകയായിരുന്നു.കുത്തിവെപ്പ്നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതയായി.
പിന്നാലെ കുട്ടിയെ ഡോക്ടര്‍മാരും നേഴ്‌സും ചേര്‍ന്ന്നെയ്യാര്‍മെഡിസിറ്റിയില്‍ എത്തിച്ചു.മെഡിസിറ്റിയില്‍ എത്തും മുന്‍പ് മരണംസ്ഥിരീകരിക്കുകയായിരുന്നു.ചികിത്സാപിഴവ്ആരോപിച്ച്ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആര്യനാട് പോലീസ് കേസെടുത്തു.


