രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങി ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം 4,000 രൂപനല്‍കി ഇറക്കിവിട്ട യുവാക്കള്‍ പിടിയില്‍ .കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്.
ഈ മാസം 20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയപെരിന്തല്‍മണ്ണ സ്വാദേശിയായ പെണ്‍കുട്ടി ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയായിരുന്നു. ഡിസംബർ 21 ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കള്‍ ഈ കുട്ടിയെ കണ്ടെത്തി ബീച്ചില്‍നിന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നുപറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയത്.
ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം കുട്ടിയെ നാലായിരം രൂപ നല്‍കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്.
ഫ്ലാറ്റില്‍ വെച്ച് മൂക്കിലൂടെ വലിക്കാന്‍ കഴിയുന്ന ലഹരി വസ്‌കതുക്കള്‍ നല്‍കി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ മുതല്‍ ഉച്ചവരെ ഉപദ്രവിച്ച ശേഷം പ്രതികള്‍ 4000 രൂപ നല്‍കി പെണ്‍കുട്ടിയെ കോഴിക്കോട് ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു.
മൈനറായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബീച്ചില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളില്‍ രണ്ടുപേർ ഒളിവിലാണ്. കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


