ഡല്‍ഹി: എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണങ്ങള്‍ ഉടൻ നടപ്പിലാക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
എസിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് കാലാവസ്ഥാ ഉച്ചകോടിയില്‍ ചോദിച്ചപ്പോള്‍, "2050 ന് ശേഷം മാത്രമേ അത്തരമൊരു സാഹചര്യം ഉണ്ടാകൂ" എന്നായിരുന്നു ഭൂപേന്ദർ യാദവിന്‍റെ മറുപടി.
വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെവര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യംനിയന്ത്രിക്കാനുമായി എസിയുടെപ്രവർത്തനത്തില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഈ മാസം ആദ്യം ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.
അത് പ്രകാരം എയർ കണ്ടീഷണറുകള്‍ക്ക് 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള നിശ്ചിത പരിധിക്കുള്ളില്‍ മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. നിയന്ത്രണം ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും ബാധകമായിരുന്നു. നിലവില്‍, 16-18 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയാണ് എസികളില്‍ താപനില ക്രമീകരിക്കാനാകുക.