സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തും എന്നതിനാൽ ഭാവിയിൽ വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന നൽകി മന്ത്രി സണ്ണി ജോസഫ്.
4.29 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങേണ്ടി വരുന്നതിന്റെ ബാധ്യത ആത്യന്തികമായി ജനങ്ങളെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അധിക സെസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. അടിയന്തര സാഹചര്യത്തിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനാണ് മുൻഗണന നൽകുന്നത്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ എൻ ടി പി സി യുമായി ചർച്ചകൾ നടന്ന് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.


