പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ലോകകപ്പിൽ ഖത്തറിനായി ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങാൻ തലശേരി സ്വദേശിയും

 


തലശേരി : ജൂൺ 11 ന് അമേരിക്കയിലും മെക്സിക്കോയിലും തുടങ്ങുന്ന ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ ഇത്തവണ മലയാളിയും. 26 അംഗ ഖത്തര്‍ ടീമിലാണ് തലശേരിസ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീദ് ഇടം നേടിയത്. ഇതോടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിന്‍ മാറി. സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനുള്‍പ്പെടെ 26 അംഗ സ്ക്വാഡിനെ ഖത്തര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ലീഗ് ടീമായ അല്‍ ദുഹൈലിന്‍റെ ഭാഗമായ തഹ്സിന്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായ താരം ദേശീയതലത്തില്‍ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചു.

ഇടതുവിങ്ങറായ തഹ്സിന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ആയിരുന്ന തഹ്സിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. യോഗ്യതാറൗണ്ടില്‍ നിര്‍ണായകമായ അവസാന രണ്ടു മത്സരങ്ങളില്‍ തഹ്സിന്‍ ബൂട്ടണിഞ്ഞു.

ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ്. തഹ്സീന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ.

സ്പെയിനിൻ്റെയും റയൽ മാഡ്രിഡിന്റെയും മുൻ പരിശീലകൻ ജുലൻ ലോപറ്റെഗുയി ആണ് ഖത്തർ ടീമിന്റെ പരിശീലകൻ. 

സീനിയർ താരങ്ങളായ സെബാസ്‌റ്റ്യൻ സോരിയ, താരെക് സൽമാൻ എന്നിവരെ ഒഴിവാക്കിയാണ് ഖത്തർ ടീം ലോകകപ്പിന് എത്തുന്നത്. കാനഡ, സ്വിറ്റ്സർലൻഡ്, ബോസ്‌നിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ. ജൂൺ 14 ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം.

ഗോൾകീപ്പർമാർ: സലാ സക്കറിയ (അൽ-ദുഹൈൽ), മഹ്മൂദ് അബുനാദ (അൽ റയ്യാൻ), മിഷാൽ ബർഷം (അൽ-സദ്ദ്).


പ്രതിരോധനിരക്കാർ: ഹാഷ്മി ഹുസൈൻ (അൽ അറബി), അയൂബ് അലവി (അൽ ഗരാഫ), ബൗലം ഖൂഖി (അൽ-സദ്ദ്), പെഡ്രോ മിഗുവേൽ (അൽ-സദ്ദ്), ഈസ ലായെ (അൽ അറബി), ലൂക്കാസ് മെൻഡിസ് (അൽ-വക്ര), സുൽത്താൻ അൽ-ബ്രേക്ക് (അൽ-ദുഹൈൽ), ഹൊമാം അൽ-അമീൻ (കൾച്ചറൽ ലിയോണസ).


മധ്യനിരക്കാർ: മുഹമ്മദ് അൽ-മാനൈ (അൽ ഷമാൽ), ജാസെം ജാബർ (അൽ അറബി), കരീം ബൂദിയാഫ് (അൽ-ദുഹൈൽ), അഹമ്മദ് ഫത്ഹി (അൽ അറബി), അബ്ദുൽഅസീസ് ഹാതിം (അൽ റയ്യാൻ), ആസിം മദിബോ (അൽ-വക്ര).


മുന്നേറ്റനിരക്കാർ: തഹ്സീൻ മുഹമ്മദ് (അൽ-ദുഹൈൽ), എഡ്മിൽസൺ ജൂനിയർ (അൽ-ദുഹൈൽ), അൽമോയസ് അലി (അൽ-ദുഹൈൽ), അക്രം അഫീഫ് (അൽ-സദ്ദ്), മുഹമ്മദ് മുൻതാരി (അൽ ഗരാഫ), യൂസഫ് അബ്ദുൽ റസാഖ് (അൽ-വക്ര), അഹമ്മദ് അലാ (അൽ റയ്യാൻ), ഹസ്സൻ അൽ-ഹൈദോസ് (അൽ-സദ്ദ്), അഹമ്മദ് അൽ-ജനാഹി (അൽ ഗരാഫ).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.